Breaking News :

:

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി 'ആയുഷ്മാൻ ആരോഗ്യ മന്ദിർ'.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം.സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒക്കെ ഇനി മന്ദിർ എന്നു വിളിക്കപ്പെടും. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ധനസഹായം ലഭിക്കുന്ന പി എച്ച്സികളുടേയും എഫ് എച്ച്സികളുടെയും പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് നിർബന്ധമായും മാറ്റണമെന്നാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറുടെ കത്ത് രണ്ടു ദിവസം മുമ്പാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. താഴേത്തട്ടിലുള്ള ആശുപത്രികളെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററാക്കി ഉയർത്തി പേരു മാറ്റണം. നിലവിൽ 5000 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 700 ലേറെ കുടുംബാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. ഈ സ്ഥാപനങ്ങൾക്കെല്ലാം പുതിയ പേരു നല്‍കേണ്ടി വരും. 
സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ളക്സ് ബോർഡിൽ പേര് പ്രദർശിപ്പിക്കണം. പേരിന് മാറ്റം വരുത്താൻ 3000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. ആയുഷ്മാൻ മാൻ ഭാരത് പോർട്ടലിൽ ഫോട്ടോ അപ് ലോഡ് ചെയ്യണം. നേരത്തെ നൽകിയിരുന്ന നിർദേശങ്ങളനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണ ജോലികൾ 98 ശതമാനം പൂർത്തിയായപ്പോഴാണ് പുതിയ നിർദേശങ്ങൾ കിട്ടിയത്. പേരു മാറ്റം പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതി പ്രകാരമുള്ള ഫണ്ട് ലഭിക്കു. നിലവിൽ കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ ആശാ പ്രവര്‍ത്തകരുടെ ശമ്പള വിതരണമുൾപ്പെടെ പ്രതിസന്ധിയിലാണ്

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *