Breaking News :

:

'മക്കളെ കാണാന്‍ അനുവദിച്ചില്ല'; ഭാര്യയെ തീകൊളുത്തിക്കൊന്ന ഭര്‍ത്താവിന്‍റെ മൊഴി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ചേര്‍ത്തലയില്‍ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ തീകൊളുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവ് ശ്യാംജി. ചന്ദ്രന്‍റെ മൊഴിയെടുത്തു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്ന് ശ്യാം ജി. ചന്ദ്രന്‍. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തതും കൊലയ്ക്കു കാരണമായി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് 70 ശതമാനം പൊള്ളലേറ്റ ശ്യാമിന്റെ മൊഴിയെടുത്തത്. പട്ടണക്കാട് കടക്കരപ്പള്ളി സ്വദേശിനിയെ ആരതിയെ ഭർത്താവ് ശ്യാമാണ് തീ കൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആരതി ഇന്നലെ വൈകിട്ട് മരിച്ചു. ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി വരുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ആരതിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തി ശ്യാം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആരതി സ്ഥിരമായി വരുന്ന ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപം തിരക്കൊഴിഞ്ഞ റോഡിൽ പെട്രോൾ നിറഞ്ഞ കന്നാസുമായി കാത്ത് നിന്നാണ് ആക്രമിച്ചത്. യുവതിയുടെ ശരീരത്തിൽ തീ പടർന്നതിനൊപ്പം ഇയാൾക്കും പൊള്ളലേറ്റു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളലേറ്റ ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ ആരതി വൈകിട്ട് നാലുമണിയോടെ മരിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും . ഒൻപതും മൂന്നും വയസുള്ള കുട്ടികൾ ഇവർക്കുണ്ട്. കുട്ടികൾ ആരതിക്കൊപ്പമാണ്. ദീർഘനാളുകളായി കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. മെഡിക്കൽ റെപ്പായി ജോലി ചെയ്യുകയായിരുന്നു ശ്യാം. മൂന്നു മാസം മുൻപ് ഇയാൾ ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *